ഭാഷ

കുഴങ്ങിടാതെ നല്ലശീലെഴുതിയിന്നു ചൊല്ലുവാന്‍
പഠിച്ചിടേണം നല്ലഭാഷ കൈരളിയ്ക്കു തുല്യമില്ല,
അംഗമാകെ ഭൂഷണങ്ങള്‍ ചാര്‍ത്തിവന്ന ദേവതേ ,-
യെന്റെ തൂലികയ്ക്കുനല്‍കൂ വാക്കിനാലനുഗ്രഹം .

തെല്ലുമില്ല ഹുങ്കെനിയ്ക്കു ശിശുവാണതോര്‍ക്കണേ, -
യമ്മതന്നെ വേണമെന്നും കാവ്യജീവിതത്തിനായ്,
ശുദ്ധമായ പാലുപോല്‍ ചുരത്തു വാണിയെന്നുമേ
കരഞ്ഞിടുന്ന പിള്ളയായ് കരുതി വേഗമേകണേ.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ